Friday, July 3, 2009

ഒരു താരാട്ട്

അമ്മേടെ സ് നേഹമുള്ളിന്റെ ചിപ്പിയില്‍
മുത്തായിത്തീര്‍ന്നതല്ലേ
അച്ഛന്റെ ചുണ്ടിലെ നാമജപാമൃതം
പൂവിട്ട പുണ്യമല്ലേ
മാനത്തെയമ്പിളി മായും വരെ
നിനക്കാരീരി രാരാരോ...

പൊന്നിനുറങ്ങാന്‍ കള്ളിക്കുയിലെന്നും
പഞ്ചമം മൂളിപ്പാടും .
തന്തോന്നിത്തെന്നലീ അമ്മയ്ക്കും മുന്‍പേ
ആലോലം തൊട്ടിലാട്ടും .
തഞ്ചത്തില്‍ നില്‍ക്കേണ്ട തങ്കക്കുടത്തിനെ
നെഞ്ചിലുറക്കും ഞാന്‍ .
ഇന്നും നെഞ്ചിലുറക്കും ഞാന്‍ .

പാലുകൊടുക്കുമ്പോള്‍ പൂവാലിപ്പൈയി-
ന്നൊളികണ്ണാല്‍ നോക്കിനിന്നു.
കാര്‍ത്തിക ദീപങ്ങള്‍ കണ്ണനെക്കാണുമ്പോള്‍
കാന്തിയില്‍ നാണിക്കുന്നു.
കണ്ണേറു തട്ടാതെ കവിളില്‍ ചാര്‍ത്താ-
മച്ഛന്റെ പൂമുത്തം .
ഈ അച്ഛന്റെ തേന്‍ മുത്തം .

No comments:

Post a Comment